ബോധനിലാവു മറഞ്ഞുകരിഞ്ഞൊരാ,
നവ ബുദ്ധന്റെ ചിരി മുഴങ്ങുന്നു..!
ഇന്ദ്രസഭാതലം തന്നിൽ പ്രജാപതി
ശീമക്കടിവസ്ത്ര ദാസനായ് നില്പതു-
കണ്ടെന്റെ ഗാന്ധി കരയുന്നു ..!
അതിരുകല്ലെവിടെന്നറിയാതുഴലുന്നു
തലയറ്റു വീഴാതിരുക്കുവാൻ ഭൂപടം.
ബധിരകർണ്ണങ്ങളിൽ സത്യമേവം ജയം
മുറിയാതുപാസിച്ചുറച്ച മനസാക്ഷി
അപമാനപൂരിതം, സിരകളിൽ ചുടുചോര-
യുറയുന്നിതാ കവേ ..! മാപ്പിരക്കുന്നു ഞാൻ
പലനിറം ചാർത്തും കൊടിപുഴുക്കൾ
നുരഞ്ഞഴുകുമീനാടിന്റെ രോഗമകറ്റുവാൻ
വരികില്ലൊരു ഗാന്ധി നൂലും മരുന്നുമായ്.
വഴികാണുവാൻ വട്ടകണ്ണാടിയില്ലാതെ,
ഉടൽതാങ്ങുവാൻ ഊന്നു വടിപോലുമില്ലാതെ,
ഇടനെഞ്ചു പൊട്ടി തകർന്ന ചെഞ്ചോരതൻ
കണികപോലും വിറ്റു പോയൊരു ഗാന്ധി;
കരയുന്നു..! ലേല കടയുടെ മുന്നിലായ്, വെറുമൊരു കമ്പോള വസ്തുവാം ഗാന്ധി ..!
അഭിനവ ഗാന്ധിസം വാലിൽ തിരുകിയ
പാൽപുഴുക്കൾ തീറെഴുതിവാങ്ങും
നാടിനുടയവർ, ഊരും കുടിയും മുടിഞ്ഞവർ.
തുടിയും മരവും കരുവും കലപ്പയും
ഉടലുപോലും നഷ്ടമായ പാഴ്ജന്മങ്ങൾ
വികസനപാതയിൽ പശിതിന്നിരക്കുന്ന
ശകുനപിഴകളാം "ശൂന്യ പക്ഷങ്ങൾ";
മാപ്പിരക്കുന്നു മഹാ പ്രഭോ..!, നാമിരുവരും
കമ്പോള ലേല വസ്തുക്കൾ ..?.
(Published on "SASNEHAM AZCHAPATHIPPU , DATED 6-06-13) |
07 June 2013
കീറിപ്പോയ ഭൂപടം (കവിത )
Subscribe to:
Post Comments (Atom)
No comments:
Post a Comment
അഭിപ്രായിക്കു