പുതിയ AI കാലത്ത് വലിയപാപകർമ്മങ്ങളിൽ പെട്ടതാണല്ലോ പാരഡിപാട്ട് ..! പാരഡി എഴുതുന്നവനും പാടുന്നവനും കുറ്റക്കാരനാകുന്ന കാലത്തിനുമുന്നേകടന്നുപോയ കൊച്ചാട്ടന്മാർ എത്ര ഭാഗ്യവാന്മാർ.!
പുത്തൻകാവിന്റെ അത്തമഹോത്സവമുറ്റത്ത് ദാരുകല വിളയിക്കുന്നൊരു കുടുംബത്തെ "വിളയിൽ വീട്" എന്നു വിളിക്കുന്നത് വെറുതെയല്ല...! അപ്പനപ്പൂപ്പന്മാരായി എത്രയോ കലാകാരന്മാർ വാസ്തുവിദ്യയുടേയും ശിൽപവിദ്യയുടേയും അഴകളവുകളെ ഉളിതുമ്പിൽ വിളയിച്ച പരമ്പര..!പുത്തൻകാവിലെ അമ്മ അവരുടെ ആദ്യ അമ്പലം മുതലിങ്ങോട്ട് പുതിയകാലത്തെ ദാരുശിൽപകെട്ടുത്സവം വരെ പണിയാൻ അനുഗ്രഹിച്ച പരമ്പര...!
ദിവസം കുറച്ചായി എങ്കിലും ഗാന്ധാരിയും ദുര്യോധനനനും ഭീമനുമൊന്നും വിട്ടുപോയിട്ടില്ല!യക്ഷിയും കാലടിയും വെണ്മണിയും ജീവിതം ചതുരംഗകളമാണെന്ന് പറഞ്ഞ മുത്തശ്ശനും, താത്രിയും ഉപനയനക്കാരിയും വിട്ടുപോയിട്ടില്ല..! 2000 വർഷം പിന്നിൽനിന്ന് ഭാസമഹാകവി വീണ്ടും അരങ്ങിലെത്തുന്നതും, പാരമ്പര്യ അരങ്ങുകളിൽനിന്ന് തനതുനാടകങ്ങളൊരുക്കിയപ്രൊഫ: നരേന്ദ്രപ്രസാദ് സാറിന്റെ സൗപർണ്ണികയും
രചന - മനു മോഹനൻ
സംഗീതം - ഉണ്ണികൃഷ്ണൻ
ആലാപനം - അതുൽ
ഉള്ളുതുറനൊന്നുവിളിച്ചാൽ
എന്റെ മുള്ളികുളങ്ങര അമ്മയെത്തും
ഉള്ളിലുള്ള നോവകറ്റും
പൂർണ്ണ ചന്ദ്രനിലാ കുളിർപകരും
കളഭചാർത്തണിയും നിൻ
തിരുരൂപം കണ്ടുതൊഴാൻ
ഉഷസ്ന്ധ്യകൾ കാത്തുനിൽക്കും.
മകരത്തിൽ മഞ്ഞാട ചാർത്തുമാ പാടങ്ങൾ
അമ്മക്ക് കതിരൊരുക്കും
പറപൊലിക്കും നാടിൻ അഴലൊഴിക്കും അമ്മ
തണ്ടിന്മേൽ ഓടിയെത്തും.
ചെട്ടികുളങ്ങരവാഴും ഇഷ്ടസഹോദരിയൊപ്പം
അൻപൊലിയിൽ കൂടിതുള്ളും
രചന - മനു മോഹനൻ
ആലാപനം - രോഷ്ണി രജി
സംഗീതം - അതുൽ
പൂവുള്ള ശ്രീപുത്തൻ കാവിൽ കുടികൊള്ളും
ആനന്ദചിന്മയി നീയെ...
പൂവുള്ള പൂക്കൈതക്കാവിൽ കുടികൊള്ളും
ആനന്ദ ഭൈരവി നീയെ.
പൂവായ്‌വിരിഞ്ഞതും നീയെ
പൂമണം നീയെ...
കാറ്റായ് തൊടുന്നതും നീയെ...
ജീവിതതണ്ടിൽ ഉലഞ്ഞാടിതുള്ളുന്ന
ബ്രഹ്മാണ്ഡ നർത്തകി നീയെ..
കാലമായ് കാവ്യമായ് കാരുണ്യമായ്
ജീവതാളമായ് തീർന്നതും നീയെ
ഞാൻപാടും പാട്ടായി നീയെ
ഞാൻപാടും പാട്ടിലും നീയെ..
വിശ്വസൗന്ദര്യത്തിൻ ചിത്രംചമച്ചതിൽ
പച്ചമുഖമായി നീയെ....
ആറുകടന്നു വിടരുന്ന താമര പൂവി-
ന്നമൃതത്തേൻ നീയെ.
ഞാനായിതീർന്നതും നീയെ
നീയായി തീർന്നതും ഞാനേ..
രചന & സംഗീതം - മനു മോഹനൻ
ആലാപനം - സന്തോഷ് കൈലാസ്
നീല നീല കണ്ണനുണ്ണി നീലമയിൽ പീലിചൂടി
ചാരെവന്നൊരോടക്കുഴൽ പാട്ടുമൂളാമോ..?
പാട്ടുപാടാമോകണ്ണാ ; പൂവിറുക്കാമോ
പൂക്കടമ്പിൻ പൂകൊരുത്തൊരുമാലതരാം ഞാൻ
ഉണ്ണിയില്ലാതുള്ളുനീറുംഭക്തനാംകവിക്കുള്ളി-
ലുണ്ണിയായ് കളിക്കുമുണ്ണിക്കണ്ണനല്ലെ നീ
ഒന്നു വന്നെൻ ഹൃത്തടത്തിൽ നൃത്തമാടുനീ, കണ്ണാ കൽമഷങ്ങൾ തീർന്നുജന്മകാളിന്ദിയൊഴുകാൻ
ചേലകട്ടാ പൂകടമ്പിൽ നീയൊളിച്ചാലും കണ്ണാ;കായാമ്പൂവിൽ നീലവർണ്ണമായലിഞ്ഞാലും,
എന്നിലുണ്ടു നീപകർന്നൊരിന്ദ്ര നീലിമ; കണ്ണാ, കണ്ണിലുള്ളിൽ പീലിക്കണ്ണായ് നീയിരിക്കുന്നു.
കഞ്ജദലലോചനനേ കാർമ്മുകിൽ വർണ്ണാ നിന്റെ-
കാലിണഞ്ഞാനിതാ നിത്യം കൈവണങ്ങുന്നെ
കാലികളെ മേയ്ച്ചവനെ ബാലഗോപാലാ നിന്റെ -
കാലിണഞ്ഞാനിതാനിത്യം കൈവണങ്ങുന്നെ.
ഇന്ദ്രസദസ്സിൽ നിന്നും ഉർവശി രംഭ തിലോത്തമ മാരെ മെയ്‌വഴക്കത്തിനു ചവിട്ടി ത്തിരുമ്മവെ ചവിട്ടി തിരുമ്മാൻ കെട്ടിയ കയറുപൊട്ടി സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെക്കു വീണ മഹാനായ " കുഞ്ഞിരിക്ക മഹർഷി" , ദേവാസുര യുദ്ധത്തിൽ തന്റെ പങ്കുകൊണ്ടുമാത്രം ദേവപക്ഷത്തിനു വിജയം നേടികൊടുത്തു. സംതൃപ്തനായ ഇന്ദ്രൻ " ആടുന്ന മൂക്കു " സമ്മാനം നൽകി. ഇദ്ദേഹത്തിന്റെ സഹോദരങളും മികച്ച യുദ്ധ വീരൻമാരായിരുന്നു. "കാറ്റത്തു പുളിയില വീണും, "കോഴി കുഞ്ഞുചികഞ്ഞ മണ്ണുവീണും " രണ്ടു യുദ്ധങ്ങളിലായി രണ്ടു സഹൊദരങ്ങളും കൊല്ലപ്പെട്ടു. Kiran Kurampala &Vinu Mohanan Kurampala കുഞ്ഞിരിക്കാ വേഷത്തിൽ